2011 ജൂലൈ 25, തിങ്കളാഴ്‌ച

എന്‍റെ ബാല്യം 4 - എബിമോനും സൈക്കിളും പിന്നെ നാട്ടിലെ തോടും ........

മലകളും, കുന്നും, തോടും, റബര്‍ മരങ്ങളും, കപ്പ, ചേന, കൊക്കോ, ജാതി, മുതലായ എല്ലാ വിധ കൃഷികളും ഉള്ള ഫലഭൂയിഷ്ടമായ ഗ്രാമപ്രദേശം. അതായിരുന്നു കല്ലേക്കുളം എന്ന നാമത്തില്‍ അറിയപ്പെടുന്ന ഞങ്ങളുടെ കൊച്ചു ഗ്രാമം. കാലഘട്ടം ഏകദേശം 11 വര്‍ഷം പുറകില്‍. Ambasidor, Willies Jeep, Bullet, Yesdy, ഇതൊക്കെ നാട്ടിലെ മമ്മൂട്ടി മോഹന്‍ലാല്‍ മാര്‍ക്കും, MTB , ഹെര്‍കുലീസ്, BSA SLR എന്നിവ ജഗതി,തിലകന്‍,കുഞ്ചാക്കോമാര്‍ക്കും സ്വന്തമായുണ്ടായിരുന്ന കാലം.

                      അവധി ദിവസങ്ങളിലെ പ്രധാന പരിപാടി നാട് തെണ്ടലും,തല്ലുകൊള്ളിതെരവും,പിന്നെ കുട്ടുകരന്മാരുമായി സൈക്കിളില്‍ ഒരു ഗ്രാമ പ്രധിക്ഷിണവും ഒക്കെ ആയിരുന്നു.(രണ്ടാമത് പറഞ്ഞത് ഇന്നും ഞാന്‍ മൈന്റൈന്‍ ചെയിതു കൊണ്ടുപോകുന്നുണ്ട്‌.) നാട്ടിലെ ഞങ്ങള്‍ തരികിട കളുടെ ഇടയില്‍ പ്രശസ്തന്‍ (കു എന്ന് ആദ്യം ചേര്‍ക്കണേ ) എബി മോന്‍ ആയിരുന്നു (താരതമ്മ്യം ചെയ്തു നോക്കിയാല്‍ നമ്മുടെ ടിന്റു മോനെക്കള്‍ ഒരുപടി മുന്‍പന്‍). ഒരു സൈക്കിള്‍ വാങ്ങുക എന്നാ മോഹം കുറെ നാളായിട്ട് എന്‍റെ ഉള്ളില്‍ ഉണ്ടെങ്കിലും ,ഞങളുടെ സാമ്പത്തിക നില വച്ച് നോക്കുമ്പോള്‍ അതൊരു കീറാമുട്ടി ആയിരുന്നു. നാട്ടിലെ സൈക്കിളുകള്‍ വിരലില്‍ എന്നാവുന്ന അത്രയുമേ അന്ന് ഉണ്ടായിരുന്നോല്ലു(ഇന്നും).
                          
                                             കാക്കാംപറമ്പിലെ  പിള്ളേര്‍ പിഴച്ചു പോയി എന്ന് നാട്ടുകാരെ കൊണ്ടും കുടുംബക്കാരെ കൊണ്ടും പറയിക്കരുതല്ലോ എന്നു കരുതി വളരെ നീറ്റ് ആയി കഴിയുന്ന കാലം (ദൈവമേ നാട്ടുകരോന്നും ഇതു വായിക്കാന്‍ ഇടവരല്ലേ ). അന്നത്തെ ഞങളുടെ രൂപം ഒന്ന് താരതമ്മ്മ്മ്യം ചെയ്താല്‍ (ആ നാട്ടില്‍ വയറ്റില്‍ കൊക്കോ പുഴുക്കളെ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തിയിരുന്നത്  ഞാനും എന്‍റെ അനിയച്ചരും ആയിരുന്നത് കൊണ്ട് )സോമാലിയന്‍ പിള്ളേരുടെ മറ്റൊരു പതിപ്പായിരുന്നു എന്ന് പറയാം .ഞങ്ങളുടെ പ്രതാന കലാപരിപാടികളായ  ജാതിക്ക പറിക്കല്‍, കൊക്കോ കായ് പറിക്കല്‍, ചാമ്പങ്ങ തീറ്റ , തേന്‍ എടുക്കല്‍, അനിക്കാവിള പറിക്കല്‍ തുടങ്ങിയ വീട്ടു ജോലികള്‍ക്കിടെ(ഇതാണോട കഴുവേറി വീടുജോലി എന്നാണോ??)പല പ്രാവശ്യം ഇതേ ചോദ്യം പലരും എന്നോട് ചോധിച്ചത അതുകൊണ്ട് ഇനി ആരുംചോധിക്കേണ്ട, മരംകയറ്റം ആറ്റില്‍  ചാട്ടം മുതലായ സുകുമാര കലകളുമായി ആസ്വദിച്ചു ജീവിക്കുകയുംഅവസാനത്തെ രണ്ട് പരിപാടികള്‍ക്ക് ഇടക്കിടെ അടിവാങ്ങുകയും ചെയ്ത് ജീവിതം മുന്നോട്ട്പൊക്കോണ്ടിരിക്കുന്ന കാലം .

                                              ചക്കപ്പഴം, കൈതച്ചക്ക, നാടന്‍ മാമ്പഴം, ചാമ്പങ്ങ , ആനിക്കാവിള, ഓറഞ്ച്, ആപ്പിള്‍ മുതലായവാ (ഓറഞ്ച് ,ആപ്പിള്‍ ഇത് രണ്ടും  ഒരു പഞ്ച്കിട്ടാന്‍ പറഞ്ഞതാ)   നിങ്ങനാട്ടില്‍ ആരുടെ ഒക്കെ പറമ്പില്‍ ഉണ്ടെങ്കിലും അതൊക്കെ ഞങ്ങളുടെ അധികാര പരിധിയില്‍ ആയിരുന്നു ,സകല തരികിട പരിപാടിയുടെയും ആശാന്‍ ഞാന്‍ ആണെന്ന്   നടിച്ചു നടക്കുന്ന കാലം. പോരാത്തതിന് വീട്ടിലെ  മൂത്തവന്‍ , മോശമാവാന്‍ പാടില്ലല്ലോ? അങ്ങനെ പൊതുവേ സാ‍ഹസിക പ്രിയനായ ഞാന്‍കൂട്ടുകാരുടെ സഹായത്തോടെ സൈക്കിള്‍ ഓടിക്കാന്‍ ഒക്കെ പഠിക്കുന്ന സമയം ,എന്നെ  സംബന്ധിച്ചിടത്തൊളം ഫോര്‍മുലാ 1 ആയത്. ആദ്യം സൈക്കിള്‍ ഉന്താനും, ക്രമേണ ഇടച്ചവിട്ടും ശേഷം കമ്പിയിലിരുന്നു ചവിട്ടും ഒക്കെയയായി പ്രായത്തിനും ശരീരത്തിനും മുമ്പേ പ്രകടനം നടത്താന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു, ഇളയവര്‍ക്കു ശിക്ഷണവും നല്‍കിയിരുന്നു(ഇത്അന്ന് എനിക്ക് ഉണ്ടായിരുന്ന ഒരു ആഗ്രഹം പറഞ്ഞതാ). വീട്ടുകാരുടെ ശ്രദ്ധയില്‍നിന്നും മാറി ഇതൊക്കെ ചെയ്യാന്‍ പ്രതാപികളുടെ അഹങ്കാരം ഇല്ലാഞ്ഞതിനാല്‍ എനിക്ക് കൂട്ടുകാരുടെ  സഹായം നല്ലപോലെ കിട്ടി . അങ്ങനെ നാട്ടിലെ അണുകുടുംബസന്തതികള്‍ BSA SLR എന്ന മുക്കാല്‍ സൈക്കിളില്‍ ചെത്തുമ്പോള്‍ എനിക്ക്  ആശ്രയം കൂട്ടുകാരന്റെ MTB ആയിരുന്നു .എങ്ങിനെ ഒക്കെയോ  ഞാന്‍ സീറ്റില്‍ ഇരുന്നു ചവിട്ടാനുള്ള പ്രാപ്തി കൈവരിച്ചു. ജന്മനാ തന്നെ ബുദ്ധിയിലും ശരീര വളര്‍ച്ചയിലും പുറകിലായിരുന്നു എങ്കിലും സാഹസികതയിലും പൊട്ടത്തരത്തിലും അഗ്രഗണ്യനായിരുന്ന കൊണ്ട് എല്ലാവരും “0“ പോലെ പൂര്‍ണ്ണമായി ചവിട്ടുമ്പോള്‍ ഞന്‍ “റ” പോലെ വിട്ടു പിടിച്ചു ചവിട്ടുകയായിരുന്നു എന്നു മാത്രം.  (കാലെത്തത്തില്ലാഞ്ഞതിനാല്‍ മാത്രമായിരുന്നു)

                          അങ്ങനെ  ഓണത്തിനു വാങ്ങി തന്ന കൊച്ചുമുണ്ടുമുടുത്ത് മോഹന്‍ലാല്‍ ആറാം തമ്പുരാനില്‍ ബുള്ളെറ്റില്‍ നിന്നും ഇറങ്ങുന്ന പോലെ(അങ്ങനെ ഒരു സീന്‍ ഉണ്ടോ എന്നാണോ ആലോചിക്കുന്നെ???) കാലു പുറകോട്ട് വീശി ഇറങ്ങിയും, കള്ളുചെത്തുകാരെ പോലെ മുമ്പില്‍ കൂടി കയറിയും നമ്മള്‍ സൈക്കിളില്‍ ഉസ്താദായി. സര്‍ക്കസില്‍  ല്‍ ബൈക്ക് ജംബിങ്ങ് കണ്ട് പ്രജോതിതനായി ഇഷ്ടികയുടെ മുകളില്‍ പലക വച്ച് കൂട്ടുകാരന്റെ MTB ഡേവിഡ്സണ്‍ ചാടിച്ചും റബ്ബറിന്റെ ഇടയിലെ നടവഴിയിലൂടെ വളച്ചും തിരിച്ചും ഓടിച്ച് ആശ തീര്‍ത്തു. സ്പീഡ് ക്യാമറ ഇല്ലാത്തതിനാല്‍ ഹൈ സ്പീഡില്‍ തന്നെ വിലസി നടക്കുന്ന കാലം.
                              
                               സാഹസികത മൂര്‍ച്ച കൂടുന്ന സമയങ്ങളില്‍ (സാധാരണ നട്ടുച്ചക്ക്അത് സാരമാക്കേണ്ട ) അതിരാത്രം സിനിമയില്‍ മോഹന്‍ലാല്‍ പോലീസ് മമ്മൂട്ടി കള്ളനെ ഓടിക്കുമ്പോള്‍ സ്ലോ മോഷനില്‍ ഓടുന്നതും ചാടുന്നതും ടെക്നിക് ആണെന്നറിയാതെ പരീക്ഷിച്ചിരുന്ന ഞങ്ങള്‍ക്ക് തോട്ടിലേക്ക് സ്ലോ മോഷനില്‍ ചാടാന്‍ പരിശീലനം തുടങ്ങി.തരി കിടയില്‍ തരികിട അയ എബി മോന്‍ ഒരുദിവസം ലുങ്കിയും ഉടുത്ത് കാല്‍ എത്താത്ത സൈക്കിളില്‍ ഇറക്കം എണീറ്റുനിന്നു    ചവിട്ടി വളരെ പതിയെ വരുന്ന വഴിക്കാണ് സംഭവം നടക്കുന്നത്,4 മണിക്ക് സ്കൂള്‍ കുട്ടികളുമായി റോബില്‍ വന്നു ബസ്‌ സ്റ്റോപ്പില്‍  നിര്‍ത്തിയിട്ടുണ്ട്. അമിതവേഗതയില്‍ വന്ന എബി തന്‍റെ   ലുങ്കി, ഏതോ ഒരു കാമാര്‍ത്തയായ പെണ്‍കുട്ടിയുടെ പ്രാര്‍ഥന കേട്ടിട്ടെന്നപോലെ, മുമ്പില്‍ നിന്നും വന്ന കാറ്റില്‍ സൈഡിലേക്ക് മാറി പോവുകയും, വൈര്യമുത്തു കാത്തുസൂക്ഷിക്കുന്ന കരിമൂര്‍ഖന്റെ ശൌര്യത്തോടുകൂടെ ഒരു കൈ വിട്ട്  മാനം മറച്ചതും ജന്മനാ കിട്ടിയ Reflex action മൂലമായിരുന്നു. അതിന്റെ ആശ്വാസ നിശ്വാസമെടുക്കും മുമ്പെ ഒരു കൊച്ചു കല്ലില്‍ കയറിയ സൈക്കിളിന്റെ ഹാന്‍ഡില്‍ ഒരു വശതേക്കു തിരിഞ്ഞത് അവന്റെ  reflex action നെ തോല്പിക്കുന്ന വേഗത്തിലായി പോയി. മുണ്ടില്‍ നിന്നും മാനത്തില്‍ നിന്നും പിടിവിട്ട് സൈക്കിളില്‍ പിടിച്ചെങ്കിലും സൈക്കിള്‍ കലുങ്കിന്റെ  സൈഡിലെ തിട്ടയില്‍ ഇടിക്കുകയും Newton ന്റെ every action has an equel and opposit reaction എന്ന സിദ്ധാന്തപ്രകാരം പുറകോട്ടു വരുകയും, വീണ്ടും ആ സിദ്ധാന്തം ശരിയാണന്ന് പ്രൂവ്
ചെയ്തുകൊണ്ട് (ആറ്റം ബോംബിന്റെ chain reaction പോലെയാണോ ആവോ) പുറകോട്ടു വന്ന സൈക്കിളിന്റെ opposit reaction ല്‍ എബിയും സൈക്കിളും  തോട്ടിലേക്കു പറക്കുകയും ചെയ്തു. ഭഗവാന്‍ വട്ട മരത്തിന്റെ രൂപത്തില്‍ ആണ് എബിയെ രേക്ഷിക്കാന്‍ എത്തിയത് .സൈക്കിള്‍ വട്ടമാരത്തില്‍ തന്ഗിയിരുന്നതിനാല്‍ മുതുക്‌ പഞ്ചര്‍ അകത്തെ രെക്ഷപെട്ടു.
   
                                        മുട്ടൊപ്പം വെള്ളത്തില്‍ വട്ടകല്ലുകള്‍ക്കു മുകളിലായാണു വീണതെങ്കിലും horizontal ആയി പറന്നതു കൊണ്ടും, bornvita, boost, complan ഇതൊക്കെ ഞങ്ങള്‍ക്ക് പരസ്യം മാത്രവുമായിരുന്നത് കൊണ്ടും അവന്‍  സാമാന്യം കനം കുറഞ്ഞവനാകയാല്‍ പ്രകടമായ ഒന്നും സംഭവിക്കാതെ വെള്ളത്തില്‍ പരന്നു വീണു. ഒരു വിധത്തില്‍ തോട്ടില്‍ നിന്നും വലിഞ്ഞു കയറി വന്ന എബിമോനെ കത്ത് അതാ നില്‍ക്കുന്നു മറ്റൊരു കക്ഷി ,മറ്റാരുമല്ല  എബിമോന്റെ അയല്‍പക്കം കാരന്‍ കുട്ടപ്പന്‍ ചേട്ടന്‍ ,നാട്ടിലെ അറിയപ്പെടുന്ന ഒരു കശാപ്പുകാരന്‍ ആയിരുന്നു പുള്ളിക്കാരന്‍ (ആളിപ്പോള്‍ ഇല്ല കേട്ടോ ,ഏകദേശം 5 കൊല്ലം മുന്‍പ് വിടപറഞ്ഞു ) എബിമോന്റെ വരവും കാത്തുനിന്ന കുട്ടപ്പന്‍ ചേട്ടന്‍ ഒന്ന് പൊട്ടിച്ച ശേഷം കല്യാണി രാഗത്തില്‍  ഒരു ഗാനലപനവും നടത്തി (*&^%$#@!~@#$%^&*+_*&?^^%$#@!*&^%$%%^&^&%^%^^%%$?$$$)ഇതായിരുന്നു ആ ഗാനം . വീഴ്ചയുടെ ആഖാതത്തില്‍ നിന്ന് കര കയറും മുന്‍പേ അടുത്ത പ്രഹരത്തില്‍ പകച്ചുനില്‍ക്കുന്ന എബിമോനെ  കണ്ടപ്പോളാണ് ഇടിവെട്ടിയവനെ പാമ്പും കടിക്കും എന്നത് എനിക്ക് മനസിലായത്.

                                              കുട്ടപ്പന്‍ ചേട്ടന്‍ മുഖാന്തരം സംഭവം വീട്ടില്‍ അറിഞ്ഞ എബിമോന്റെ അവസ്ഥ പിന്നെ ഞാന്‍ പറയേണ്ടതില്ലല്ലോ ??????

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ