2011 ജൂലൈ 18, തിങ്കളാഴ്‌ച

എന്‍റെ ബാല്യം ........

എന്‍റെ കഥ പറയാന്‍ തുടങ്ങുന്നതിന് മുന്‍പ് എന്‍റെ നാടിനെക്കുറിച്ച് ഒന്ന് സൂചിപ്പിക്കാം ................
കോട്ടയം ജില്ലയില്‍ പൂഞ്ഞാര്‍ എന്ന ഗ്രാമത്തില്‍ നിന്ന് ( പൂഞ്ഞാര്‍ എന്ന ഗ്രാമം അറിയാത്തവര്‍ക്ക്.ഇപ്പോഴത്തെ ചീഫ് വിപ്പ് പി സി .ജോര്‍ജിന്റെ (ഞങ്ങളുടെ എം എല്‍ എ ) സ്വന്തം നാട്). വെറും 1500 മീറ്റര്‍ മാത്രമേ ഉള്ളു എന്‍റെ സ്വന്തം നാടായ കല്ലേകുളത് എത്താന്‍ . ഈ ഗ്രാമത്തിലാണ് എന്‍റെ കഥയിലെ കഥാപാത്രമായ കുട്ടിച്ചന്‍ ചേട്ടന്റെ 5 സ്റ്റാര്‍ ഹോട്ടല്‍ ( 5 സ്റ്റാര്‍ എന്ന് ഒരു ജാടക്ക് പറഞ്ഞതാ).

കിഴക്ക് അങ്ങ് അടിവാരത്ത് സൂര്യന്‍ വെള്ള കീറുന്നതിനുമുന്‍പ് തന്നെ കുട്ടിച്ചന്‍ ചേട്ടന്റെ ചായക്കടയില്‍ നല്ല ആവി പറക്കുന്ന പറോട്ടയും, ദോശയും ,അപ്പവും ഒക്കെ റെഡിയാണ്.(ഈ അടിവാരം എന്ന സ്ഥലം വരെയേ ബസ്സ്‌ ഉള്ളു, ഞാന്‍ കരുതിയിരുന്നത് സൂര്യന്‍ അവിടെനിന്നാണ് വരുന്നതെന്നാ ...അതിനു അപ്പുറത്തേക്ക് പോകാന്‍ പറ്റില്ലല്ലോ ??) 6 മണി അകുംബോലെക്കും ചായക്കടയുടെ കമ്പിവലകൊണ്ടുള്ള ഒറ്റ വാതില്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെടും.

ഒരു ചെറിയ കവലയില്‍ ആണ്കുട്ടിച്ചന്‍ ചേട്ടന്റെ ഈ ചായകട തലയിടുപ്പോടെ നിക്കുന്നത് .
കുട്ടിച്ചന്‍ ചേട്ടന്‍ കട തുറന്നോ എന്ന് അറിയാനാണ് പലരും കണ്ണ് തുറക്കുന്നത് പോലും.(പലരും എന്നത് എന്നെയും എന്‍റെ അനിയനെയും ഉദ്ദേശിച്ചാണ് കേട്ടോ .) ഒരു പണിക്കും പോകാതെ ഈ പരിസരത്ത്‌ ഓരോ ദിവസവും തള്ളി നീക്കുന്നവര്‍ ആണ് ഈ കടയിലെ ഉപഭോക്താകളില്‍ കൂടുതലും .പഴയ തലമുറയില്‍ ഉള്ള നുണ വീരന്മാരും ഉണ്ടാകും ഇതില്‍.

കാലത്തെ കുട്ടിച്ചന്‍ ചേട്ടന്റെ ചായ കുടിച്ചിട്ടെ പലരും മറ്റുകാര്യങ്ങളെ കുറിച്ചു ഓര്‍ക്കാര് പോലും ഉള്ളു .
അടുപ്പിനും മുകളില്‍ ഒരു ചെമ്പു കലത്തില്‍ നിന്നു ടിക് ..ടിക് .. എന്ന ശബ്ദം വന്നു തുടങ്ങുംബോലെ ചായക്കുള്ള ആളുകള്‍ അകത്തു കയറു . .. [ ചെമ്പു കലത്തില്‍ ഒരു പിച്ചള പൈസ ഇടും വെള്ളം തിളച്ചോ എന്നറിയാനുള്ള ഒരു വിദ്യ ആണ് ഇത് വെള്ളം തിളക്കുമ്പോള്‍ ഈ പൈസ കിടന്നു മറിഞ്ഞു ചെത്തം കേള്‍ക്കാം ]

വെള്ളം തിളച്ചാല്‍ പിന്നെ കുട്ടിച്ചന്‍ ചേട്ടന് പണി ആയി. എല്ലാര്‍ക്കും ചായ അതാണ് അവിടെ പതിവ്.പലരും കടം പറയുന്നവര്‍ ആണ്.(എന്നെയും അനിയനെയും ഉദ്ദേശിച്ചാണ്.) കടം പറയരുത് എന്ന ബോര്‍ഡ് വെക്കാറില്ല ഒരിക്കല്‍ അങ്ങിനെ വെച്ചിരുന്നു അതിന്‍റെ ഫലം എല്ലാരും'' ഒന്നും പറയാതെ പോകുന്നു'' എന്നതായത് കൊണ്ടു അതെടുത്ത് മാറ്റുകയായിരുന്നു " നാളെ തരാം " എന്ന് പറഞ്ഞു പോയിരുന്നവര്‍ അതുപോലും പറയാതെ പോയി തുടങ്ങി അങ്ങിനെ കടം പറയരുത് എന്നെഴുതി വെച്ച പലക കഷ്ണം ഒടുവില്‍ കുട്ടിച്ചന്‍ ചേട്ടന് അടുപ്പില്‍ വെക്കേണ്ടി വന്നു .

കുട്ടിച്ചന്‍ ചേട്ടന്റെ ഈ വിശോപ്രസിദമായ ചായ കുടിച്ചു ശിലിച്ചിട്ടില്ലതവര്‍ക്ക് കഴിക്കാന്‍ അത്ര എളുപ്പമല്ല " ചായയോ ചാരയമോ ? " എന്ന് ചോദിച്ചിട്ടുണ്ട് പലരും പലവട്ടം .
ഈ കടയില്‍ ആണ് എന്‍റെ നാടിന്‍റെ വാര്‍ത്തകളും വിശകലങ്ങളും നടക്കുന്നത്. വാര്‍ത്തകളില്‍ കടന്നു കയറാനും അതിനെ കീറി മുറിക്കാനും അപാരമായ കഴിവുള്ളവര്‍ ഇവിടെ ധാരാളം ഉണ്ട്.
ചായ കഴിച്ച ശേഷം പിന്നീട് ഔസേപ്പച്ചന്‍ ചേട്ടന്റെ കടയിലെക്കവും എല്ലാരുടേം നോട്ടം (ഞങളുടെ നാട്ടിലെ ഒരേ ഒരു പത്ര വിതരണക്കാരന്‍ ആണ് ഈ ഔസേപ്പച്ചന്‍ ചേട്ടന്‍ ).രാഷ്ട്രിയം , കായികം , ചരമം , ലോട്ടറി റിസള്‍ട്ട് തുടങ്ങി പലതും അറിയാനായി ആണ് ഈ കാത്തിരിപ്പ്‌ ഇതിനിടയില്‍ ആയിരിക്കും പരസ്പരം കളിയാക്കലും വീരവാദം പറച്ചിലും ഒക്കെ നടക്കുന്നത് .

നുല്‍ ബന്ധമില്ലാതെ കാട്ടുപന്നിയെ വെട്ടയടിയതും, ഉരുള് പൊട്ടിയപ്പോള്‍ മുണ്ട് മടക്കി കുത്തി മീനച്ചിലാറ് നീന്തി അക്കരെ എത്തിയപ്പോള്‍ മടിക്കുത്തില്‍ വലിയ മുഷിയും ,ആരോനെയും ഒക്കെ കിട്ടിയ കഥകള്‍ ഞാന്‍ ഇവിടെ നിന്നാണ് കേട്ടത് .(ഈ കഥകള്‍ നിങ്ങള്ക്ക് അറിയണമെന്ന് ഉണ്ടെങ്കില്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറഞ്ഞു തരുന്നതായിരിക്കും ).
ഞങ്ങളുടെ നാട്ടിലെ പ്രതാന ജീവിത വരുമാനം റബര്‍ വെട്ടാണ്.( എന്‍റെ അച്ഛനും ഒരു റബര്‍ വെട്ടുകാരന്‍ ആണ്.അന്നൊക്കെ ഒരു മരം വെട്ടിയാല്‍ 20 പൈസ ആയിരുന്നു കിട്ടുന്നതെന്ന് പപ്പാ (ഞാന്‍ എന്‍റെ അച്ഛനെ പപ്പാ എന്നാണ് വിളിക്കുന്നത്‌.) പറഞ്ഞ് കേട്ടിട്ടുണ്ട്. സ്കൂള്‍ തുറക്കുന്ന സമയത്ത് (ജൂണ്‍,ജൂലൈ മാസം )നല്ല മഴ ആയതിനാല്‍ അന്നത്തെ കാലത്ത് റബര്‍ ഒന്നും വെട്ടാന്‍ കഴിയുമായിരുന്നില്ലാ.(എങ്കിലും എന്‍റെ പപ്പാ പുള്ളികാരന് വയ്യെങ്കില്‍ പോലും ,ചെറിയ ചാറ്റല്‍ മഴയൊന്നും വകവയ്ക്കാതെ റബര്‍ വെട്ടാന്‍ പോകുമായിരുന്നു.)

അന്നൊക്കെ വെട്ടില്‍ ഗ്യാസ് ഒന്നും ഉണ്ടായിരുന്നില്ല ,രാവിലെ സ്കൂളില്‍ പോകുന്നതിനു മുന്നേ കപ്പിക്കുള്ളത് ഞങ്ങള്‍ കുട്ടിച്ചന്‍ ചേട്ടന്റെ ചായക്കടയില്‍ നിന്നാണ് വാങ്ങിയിരുന്നത്...റബര്‍ വെട്ടല്ലേ പാവം പപ്പക്ക് ജോലി ? എന്നും ചായക്കടയില്‍ കൊടുക്കാനൊന്നും പപ്പാടെ കയ്യില്‍ കാശുണ്ടായിരുന്നില്ല .(ഇങ്ങനെ ഉള്ള നഗ്നസത്യങ്ങള്‍ ഒന്നും പപ്പാ ഞങളെ അറിയിച്ചിരുന്നില്ല .) പപ്പാ പറയുമായിരുന്നു നിഗള്‍ക്ക് എന്ത് വേണമെങ്കിലും കുട്ടിച്ചന്‍ ചേട്ടന്റെ കടയില്‍ നിന്ന് വാങ്ങിക്കൊളന്‍.(കടം. കാശ്പപ്പാ കൊടുക്കുമല്ലോ) .കടം അധികം ആകുമ്പോള്‍ കുട്ടിച്ചന്‍ ചേട്ടന്‍ പറയും "' എടാ ഉവ്വെ കശു കുറച്ചു കുടുതല്‍ ആയി കേട്ടോ,പപ്പയോടു ഒന്ന് പറഞ്ഞേരെ'' എന്ന്. പപ്പയോട് പറയാന്‍ ഞാന്‍ എന്തിനാ മടിക്കുന്നത്???? അന്ന് തന്നെ പപ്പയോട് ഞാന്‍ പറയും.അന്ന് വൈകിട്ട് പപ്പാ 20 രൂപ തന്നിട്ട് പറയും ''ജോസ് ചേട്ടന്റെ കടയില്‍ പോയി (ജോസ് ചേട്ടന്റെ പലചരക്ക് കടയാണ് ഞങളുടെ നാട്ടിലെ മറ്റൊരു സ്ഥാപനം) ഒരു കിലോ ഗോതന്പ് പൊടിയും ഒരു ഉരുള ശര്‍ക്കരയും വാങ്ങികൊണ്ട് വരന്‍ .(അന്നൊക്കെ ഒരു 3 ,4 ദിവസത്തെ കാപ്പിക്ക് അത് മതിയയിടുന്നു ഞങ്ങള്‍ക്ക്.)
ഈ ദിവസങ്ങള്‍ക്കുള്ളില്‍ പപ്പാ എങ്ങനെയെങ്കിലും കുട്ടിച്ചന്‍ ചേട്ടന്റെ കടയിലെ കടം കൊടുത്തു തീര്‍തിരിക്കും. വേണ്ടും ഞങള്‍, രാവിലെ കുട്ടിച്ചന്‍ ചേട്ടന്റെ കടയിലേക്ക് യാത്രയാകും...ചുടു പൊറോട്ടക്കും ഫ്രീ ആയി കിട്ടുന്ന ഉള്ളികറിക്കുള്ള ഗ്ലാസ്സുമായി ..............................
​......................(തുടരും)​.

3 അഭിപ്രായങ്ങൾ: