2011 ജൂലൈ 31, ഞായറാഴ്‌ച

എന്‍റെ ബാല്യം ........ ഞാനും പടിക്കമുറ്റവും .



എന്റെ ഓര്മ്മയിലെ ഉത്സവത്തിന് മഴവില്ലിന്റെ നിറമാണ്‌   ....!!!
എന്റെ വീട്ടില്‍ ഇരുന്നാല്‍ അമ്പലത്തിലെ കൊട്ടും,പാട്ടുമൊക്കെ കേള്‍ക്കാം .
ചിലപ്പോള് തോന്നും കൊടിയെറുന്നതിനുള്ള ചെണ്ടമേളം എന്റെ നെഞ്ചിലാണെന്ന്.....!
കൊടിയേറുന്നത് മുതല് ദിവസവും രാവിലെ മീനച്ചിലാറ്റില്‍  കുളിച്ചു .... അയ്യപ്പസ്വാമിയെ  തൊഴുതു പുറത്ത്തിരന്ഗ്ഗിയാല് ...നേരെ പോകുന്നത്  … ആനയെ കേട്ടിയിരിക്കുന്നിടതെക്കാന്  ….അവനെ എത്ര കണ്ടാലും മതിയാവില്ല അവന്റെ ചുറ്റിലും ഞങ്ങള് കുട്ടികള്‍ ...കുറേപേര് സ്ഥിരം കാഴ്ച്ചക്കാര് ഉണ്ട്.....
ചിലര് അവനെ ഓരോ ..പേരൊക്കെ വിളിക്കുന്നത് കേള്ക്കാം ....!!
ഇതൊന്നും സ്രെദ്ദിക്കാതെ അവന് ചെവിയാട്ടികൊണ്ട് പനയോല തുമ്പിക്കൈ കൊണ്ടെടുത്ത് മുന് കാലില് അടിച്ചു ചുരുട്ടി വായിക്കകത്തുആക്കുന്നത് .... ആ കാഴ്ച്ച വളരെ മനോഹരമാണ് .....
ഒരിക്കല് ആനയെ കെട്ടിയതിനു അടുത്ത് പോയി നിന്ന് അവനെ ഒന്ന് തൊടാനുള്ള ആഗ്രഹം പാപ്പാനോട് പറഞ്ഞപ്പോള് ...ഒരു രൂപ തന്നാല് ഒന്ന് തൊടീക്കാം എന്നായി …പാപ്പാന് ....!!
ഒരു രൂപ ഇല്ലാത്തത് കൊണ്ട് …ആനയെകണ്ടു ആഗ്രഹം അടക്കി ..!
  ഉത്സവം തുടങ്ങിയാല്‍ എട്ടു ദിവസവും ഉറക്കം പാടിക്കമുറ്റത്ത്‌  തന്നെ ....!!!
ഒന്നാം ഉത്സവം അത്ര കേമം ആവില്ല ….അഞ്ചാം ഉത്സവം മുതല് ഉത്സവത്തിന്റെ ചൂട് ആരംഭിക്കും
വളക്കച്ചവടക്കാരും ,ബലൂണ് കാരും പലതരത്തിലുള്ള കളര്മിട്ടായികള് വില്ക്കുന്നവരും …മസാല കപ്പലണ്ടി വില്ക്കുന്നവരുമൊക്കെ ആയി ഒത്തിരി കച്ചവടക്കാര്  ചേര്‍ന്ന് പടിക്കമുട്ടം നിറയും.
  പടിക്കമുറ്റത്തിന്റെ കിഴക്ക് വശത്ത്  പെട്രൊമാക്സിന്റ വെളിച്ചം അഞ്ചാം ഉത്സവത്തിന്റെ അന്ന് മുതല് തെളിയാന് ആരംഭിക്കും…...അവിടെയാണ് ചീട്ടു കളി സംഘങ്ങള് …..അവിടേക്ക് ചെറിയ കുട്ടികള് പോകാന് പാടില്ല …..!!
ആദ്യത്തെ നാല് ഉത്സവങ്ങള്ക്കും …പാട്ട് കച്ചേരി …കഥകളി...ഓട്ടംതുള്ളല്‍ ...പ്രേഭാഷണങ്ങള് ഇതൊക്കെ ആയിരിക്കും …എന്നാലും വൈകുന്നേരം ശീവേലി ഉണ്ട്  ........ ..അതും കഴിഞ്ഞു .അമ്പല പറമ്പില് ഒരു ചുറ്റ്...ചുറ്റി വെച്ചുവണിക്കാരന്റെ  അടുക്കല്‍ ഒക്കെ ഒന്ന് കറങ്ങ്ങി ..പോരും എന്നാലേ ഉറക്കം വരൂ !!
  എട്ടാം ഉത്സവത്തിന്റെ(ആറാട്ട്) അന്ന് കാലത്തേ മുതല്‍ തിരക്കായിരിക്കും ....…..
അഞ്ചാം ഉത്സവം മുതല് നാടകം …ഗാനമേള …മിമിക്രി .....എട്ടാം  ഉത്സവത്തിനു ..(ആരാട്ടിന്റന്നു) ....നാടകം ..ബാലെ ഇതാണ് പതിവ്
ഉത്സവത്തിനായി ..വളരെ മുന്പ് തന്നെ പൈസ സോര്കൂട്ടി തുടങ്ങും ….
വീട്ടില് വിരുന്നു വരുന്നവരാണ് കൂടുതലും പൈസ തരുന്നത് ….മുട്ടായി വാങ്ങിക്കോ മോനെ എന്നും പറഞ്ഞു ചിലര് ഒരു രൂപ …ചിലര് രണ്ടു രൂപ …ഇങ്ങ്ങനെ ....!!
ഒരു രൂപയ്ക്ക് മുകളില് കിട്ടുന്ന പൈസ….വിരുന്നുകാര് പോയിക്കഴിഞ്ഞു അമ്മ പറയും …….”മോനെ ആ പൈസയിങ്ങ്ങു തന്നേരെ …നിന്റെ കയ്യില് വെച്ചാല് വല്ലടോം കളഞ്ഞു പോകും “…..ആദ്യം വിസമ്മതിക്കും …"ഇല്ല ഇതെനിക്ക് മാമന് തന്നതാണ് ..എനിക്ക് ഉത്സവത്തിനു ഓരോന്നും വാങ്ങ്ങാനാണ്..!
"ഉത്സവം ആകട്ടെ അന്നേരം അമ്മതന്നെക്കാം …ഇപ്പോള് അത് കയ്യില് വെച്ചിരുന്നാല് കളഞ്ഞ്ഞുപോകും "എന്ന് പറഞ്ഞു വാങ്ങ്ങി വെക്കും. ...പിന്നീട് ഉത്സവത്തിന്റെ ചൂടില്‍ അതെല്ലാം മറന്നു പോകും ..!
ചെറിയ ചില്ലറകള് ഇടാന് എനിക്ക് ഒരു മണ്ണിന്റെ കുടുക്ക  ഉണ്ട് അതിലാണ് എന്റെ സമ്പാദ്യം മുഴുവനും സൂക്ഷിക്കുന്നത് .....അത് മുറിയിലെ അലമാരയുടെ പിറകില് വെച്ചിരിക്കുകയാണ് …..ഓരോ പ്രാവശ്യവും പൈസയിട്ടിട്ടു കുലുക്കി നോക്കും …നിരയുന്നില്ലല്ലോന്നുള്ള വിഷമത്തിലും അതിന്റെ കിലുക്കം കേള്ക്കുമ്പോള് .. കുളിര് .കോരും ….!!
 എട്ടാം ഉത്സവത്ത്തിന്ടന്നു രാവിലെ തനെ ബന്ധുക്കള് എത്തി തുടങ്ങും …
അതില് ഏറ്റവും പ്രേധാനികലാണ് …അമ്മയുടെ അനിയത്തിമാരായ ജയ  ചിറ്റയും,ബീന ചിറ്റയും ..
  അവര്‍ എത്തുന്നതോടെയാണ് എന്റെ ഉത്സവം പൂര്ണമാകുന്നത് ....!!
അവര് വന്നു കഴിഞ്ഞു ......ഞങ്ങള് എന്റെ കുടുക്ക  നിലത്തു ഇടിച്ചു പൊട്ടിക്കും ….ഞാനും അനിയനും  കൂടി ചില്ലറ എന്നി തിട്ടപ്പെടുത്തും …..
എല്ലാം കൂടി നാലഞ്ചു രൂപയെ കാണു..….!!!
ഊണു കഴിഞ്ഞു വല്ല്യച്ചന്‍  വക അഞ്ചു രൂപയും വല്ല്യമ്മയുടെ വക 2 രൂപയും തരും

വല്ല്യച്ചനെ ഉത്സവത്തിന്‍റന്നു വീട്ടില് കാണാനെ കിട്ടില്ല ….ഉച്ചയ്ക്ക് ഊണു കഴിക്കാന് വീട്ടില് വന്നാല്  കൊച്ചച്ചന്‍ മാരുമായി പുറത്തുപോയി വരും  .... കുറെ കഴിയുമ്പോള് ചിരിയും സംസാരവും കേള്‍ക്കാം .....അപ്പോള് അമ്മ മാമിയോടു പറയും അരിഷ്ട്ടം കുടിച്ചതിന്റെ  ചിരിയാണെന്ന് .........!
..മൂന്ന് മണിയാകുമ്പോഴേക്കും ഞങ്ങള് കുളിയൊക്കെ കഴിഞ്ഞു പതിയെ അമ്പലത്തിലേക്ക്
സന്ധ്യ അകുംബോലേക്ക് അയ്യപ്പസ്വാമി ആറാട്ടിനായി കാവും കടവിലേക്ക് യാത്രയാകും .
ദീപാരാധനയ്ക്ക് ...മണിനാദത്തോടെ നട തുറക്കുമ്പോള് …ആവശ്യങ്ങള് ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കും …ആശ്രിത വല്സലയായ ദേവി അനുഗ്രഹിക്കും …തിരുമേനി തരുന്ന പ്രസാദം വാങ്ങി നെട്ടിയിലിട്ട ശേഷം പുറത്തിറങ്ങി കഴിയുമ്പോള് .....അമ്പലപ്പറമ്പില് അല്പ്പമൊക്കെ തിരക്കൊഴിയും .
അപ്പോള് അമ്മ ഞങ്ങളെ ഒന്ന് സ്വതന്ത്രമാക്കാന് മനസുകാണിക്കും..!
അമ്പലത്തിനു മുന്നിലാണ് വീടെങ്കിലും ഉത്സവത്തിനു അമ്മയ്ക്കൊരു സമാധാനവും ഇല്ല …!!
“ആള്ക്കൂട്ടത്തിനിടയില് പോകരുത് ….ആനയുടെ അടുത്ത് പോകരുത്….അതും ഇതും  വാങ്ങി കുടിക്കരുത് …പടക്കം കേട്ടുന്നിടത്ത് പോകരുത്….തുടങ്ങി ഒരായിരം നിര്ദ്ദെശങ്ങളോടെ …അമ്മയും  വീട്ടിലേക്കു പോകും….

അവര് പോകുന്നതിനു പിറകെ ഞങ്ങള് നേരെ പടിക്കമുട്ടതെക്ക് പോകും ....… വളകടകള്‍,ബലൂണ്‍ കച്ചവടക്കാര്‍,കളിപട്ടകച്ചവടക്കാര്‍ അങ്ങനെ നിരവധി കടകളാണ് അവിടെ ഞങ്ങളെ കാത്തിരുന്നത്  ......!!
വളക്കടകളിലെ മിന്നുന്ന വെളിച്ചത്തില് ഒരായിരം നിറങ്ങളിലുള്ള കുപ്പിവലകള് പെണ്‍കുട്ടികളെ നോക്കി കണ്ണ് ചിമ്മും .....!!!

  എനിക്കും അനിയച്ചര്‍ക്കും ഉള്ള സാധനങ്ങള് ….ഓരോ വാച്ച് … …അമ്മാവാന്നു കരയുന്ന ബലുണ് …പിന്നെ ഓരോ ..തോക്ക് . ഒക്കെ വാങ്ങിയ ശേഷം…നേരെ വീട്ടില്‍ എത്തും …ചോറുണ്ണാനുള്ള ക്ഷമയില്ല ….അമ്മയുടെ വഴക്ക് കാരണം ഉണ്ടെന്നു വരുത്തി …ഞാനും അവനും  അമ്പലത്തിലേക്ക് പോകാനിറങ്ങി …
മൈക്കില് കൂടി  നാദസ്വരം ഒഴുകിയെത്തുന്നു ....…
നേരെ പോയത് ….ആന മയിലോട്ടകം കളിക്കുന്നിട്ത്തെക്ക് ...അതില് ഒരുരുപ  ഇട്ടു ഭാഗ്യം  പരീക്ഷിച്ചു …അത് കമ്പിനിക്ക് അടിച്ചു …അവിടെ നിന്നും ബലൂണ്‍ കാരന്റെ അടുത്ത് നിന്നും നീളത്തില് രണ്ടു ബലൂണ്‍ വാങ്ങ്ങി ....പിന്നെ രണ്ടു കണ്ണടയും വാങ്ങ്ങി …അത് മുഖത്ത് വെച്ചു ....രണ്ടു കുമ്പിള് കപ്പലണ്ടിയും വാങ്ങ്ങി .....നേരെ പോയി സ്റ്റേജിന്‍റ മുന്നില് തന്നെ ഇരുപ്പുറപ്പിച്ചു ….
കുറെ കഴിഞ്ഞപ്പോള് കര്‍ട്ടനുള്ളില് നിന്നും വിളിച്ചു പറയുന്നു …..പൂഞ്ഞാര്‍ അശ്വതി  തിയട്ടെസ് അവതരിപ്പിക്കുന്ന  "രാമലക്ഷ്മന്‍  ബാലെ .... ഉടന് ആരംഭിക്കുകയായി "…..

ബാലെ ആരംഭിച്ചു .......കിരീടം വെച്ച രാമനെയും …ലക്ഷ്മണനെയും …ഹനുമാനെയും ....യുദ്ധവും ഒക്കെ കണ്ടു കണ്ടു പതിയെ ......അവിടെ കിടന്നു ഉറങ്ങ്ങിപോയി …!!.

എപ്പോഴോ സ്റ്റേജില് നിന്നും വെടി പൊട്ടുന്ന ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോള് …
സ്റ്റേജില് പലവര്ണ്ണങ്ങളിലുള്ള ലൈറ്റുകള് …കറങ്ങ്ങുന്നു …സേററജ് നിറയെ പുക …സ്റ്റേജില് രാമനും ലെക്ഷ്മനനും ….അമ്പും വില്ലുമായി ....നില്‍ക്കുന്നു ...!!!

ഞെട്ടിയുണര്ന്ന അനിയന്‍  ചോദിച്ചു എന്താ അവിടെ…ശബ്ദ്ദം കേട്ടത് .....?
ഞാന്.....പറഞ്ഞു ....."സീതാദേവി... ഭൂമി പിളര്ന്നു പാതാളത്തിലേക്ക് പോയതാണ് "….

ഒപ്പം മൈക്കില്കൂടി .........രാമലെക്ഷ്മന്‍  ബാലെ ഇവിടെ പൂര്ണ്ണമാകുന്നു …!!!

നേരം വെളുത്തുവരുന്നു ..കിഴക്ക് വെള്ള കീറി തുടങ്ങി ........അടുത്ത് കിടക്കുന്ന ബലൂണിലെ കാറ്റ് പകുതിയേ ഉള്ളു .... ദേഹം മുഴുവനും തലയിലും .....പടിക്കമുറ്റത്തെ  മണ്ണാണ് …കണ്ണാടിയും കാറ്റ് തീര്ന്ന ബലൂണുമായി …ഉത്സവം തീര്ന്നു പോയതിലെ ദുഃഖം തീരാതെ …അടുത്ത വര്‍ഷത്തെ ഉത്സവത്തിനു വേണ്ടി കാത്തിരിക്കാനായി ഞങ്ങള് വീട്ടിലേക്കു നടന്നു … അപ്പോള്‍ അമ്പലത്തില് നിന്നും കൊടിയിരങ്ങുന്നതിന്റെ വെടികെട്ട് കേള്‍ക്കുന്നുണ്ടായിരുന്നു ......

3 അഭിപ്രായങ്ങൾ:

  1. എഴുത്ത് കൊള്ളാട്ടോ.. :)

    അക്ഷരത്തെറ്റ് ഒഴിവാക്കിയാല്‍ വായനയുടെ രസം കുറച്ചൂടെ കിട്ടും..
    മലയാളം ടൈപ് ചെയ്യാന്‍ ഇളമൊഴി
    ഉപയോഗിച്ച് നോക്കൂ..

    സ്നേഹപൂര്‍വ്വം ,
    അന്ന് പടിക്കമുറ്റത്ത് ഉണ്ടായിരുന്ന മറ്റൊരാള്‍ :)

    മറുപടിഇല്ലാതാക്കൂ